കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട് മനസ്സില്‍ ഞാനൊരു കളിവീടുണ്ടാക്കി ദുഃഖംകൊണ്ട് ഞാനതിനു അടിത്തറപാകി വേദനകൊണ്ട് ഞാനതിനെ കെട്ടിപ്പൊക്കി കണ...

കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട്


കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട്
മനസ്സില്‍ ഞാനൊരു കളിവീടുണ്ടാക്കി
ദുഃഖംകൊണ്ട് ഞാനതിനു അടിത്തറപാകി
വേദനകൊണ്ട് ഞാനതിനെ കെട്ടിപ്പൊക്കി
കണ്ണുനീര്‍കൊണ്ട് ഞാനതിനെ ദിനവും നനച്ചു
മൌനം കൊണ്ട് ഞാനതിനെ തേച്ചുമിനുക്കി
ക്ഷമ കൊണ്ട് ഞാനതിനു നിറമേകിയതില്‍
മനസ്സുകൊണ്ട് ഭംഗിയായി ജീവിത ചിത്രം വരച്ചു
പുഞ്ചിരി നിറഞ്ഞൊരു കളിവീടിന്‍ മുറ്റത്ത്‌
വേരുകള്‍ മുളക്കാത്ത ചെടികള്‍ നട്ടു

ഇലകള്‍ തളിര്‍ക്കാത്ത ചെടികള്‍ കൊണ്ട്
പൊന്‍വസന്തംമൊരുക്കാന്‍ കാത്തിരുന്നു
മിന്നാമിനുങ്ങുകളെക്കൊണ്ട് അതില്‍ പ്രകാശം പരത്തി
അപ്പൂപ്പന്‍ താടികള്‍ ഇളം കാറ്റായിവന്നു
ഗ്രിഷ്മത്തിന്‍ തൂശനില തുമഞ്ഞു തുള്ളികള്‍ ഇറ്റിച്ചു
ചെടികളില്‍ കിനാവുകള്‍ കൊണ്ട് ഞാന്‍
മോഹപൂക്കളെ സൃഷ്ടിച്ചു
എന്‍റെ സ്വപ്നവസന്തം ആവോളം നുകരാന്‍
എങ്ങുനിന്നോ കിളികള്‍ പറന്നെത്തി
പൂവിന്‍ നറുതേന്‍ നുകരാന്‍ കിളികളുമെത്തി
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ
വരവിനായി നിറകണ്ണോടെ ഞാന്‍ കാത്തിരുന്നു
നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയ
വാര്‍മഴവില്ല് എന്നെനോക്കി കളിയാക്കി ചിരിച്ചു
വഴിതെറ്റിവന്ന മഴക്കാറിനോടു ഞാന്‍ പരിഭവിച്ചു
എന്നെ ദയനീയമായി നോക്കിക്കൊണ്ട്‌
മഴ മേഘം മൌനമായി പറഞ്ഞു
മറ്റാര്‍ക്കോ അവകാശപ്പെട്ട സ്വപ്നം
നിനക്കായ്‌ ഞാന്‍ അറിയാതെ പെയ്തതാണ്